'സുധാകരന്‍ എന്ത് ഉദ്ദേശത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകള്‍ ഉപയോഗിക്കേണ്ട വാക്കല്ല അദ്ദേഹം ഉപയോഗിച്ചത്. എന്തായാലും സുധാകരന്റെ പ്രസ്താവനയും അതുപറഞ്ഞ സാഹചര്യവും യുഡിഎഫും കോണ്‍ഗ്രസും പരിശോധിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും ആക്ഷേപങ്ങളും അധിക്ഷേപങ്ങളുമൊക്കെ നടത്തിയാല്‍ ഞങ്ങള്‍ അതിന് മറുപടി പറയും. മറുപടി പറയുമ്പോള്‍ പലര്‍ക്കും പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടാകും. പിന്നെ അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. ഇപ്പോഴുളള ഐക്യവും സന്തോഷവും കൂട്ടായ്മയും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അതിനായി ശ്രമിക്കുക.
ഭരണം മാറുമെന്ന് പൊലീസ് ഓര്‍ക്കണമെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്നും ഭരണം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്നും പിഎംഎ സലാം പറഞ്ഞു.
മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനത്തിനായി വനിതകള്‍ കൂടുതലായി എത്തുന്നുണ്ട്. ഹരിത മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. ഈ വര്‍ഷത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിജയമാണ് എംഎസ്എഫ് നേടിയത്.
2.50 ലക്ഷം അംഗങ്ങൾ പുതിയതായി പാർട്ടിയിലേക്ക് വന്നുവെന്നും അതില്‍ 51 ശതമാനം വനിതകളാണ് എന്നും ലീഗ് വ്യക്തമാക്കുന്നു. എന്നാല്‍ അംഗത്വത്തില്‍ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറല്ല എന്നാണ് സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്
ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിവയ്ക്കും. അത് തടയാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. ലിംഗ സമത്വം നടപ്പിലാക്കിയാല്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ വഴിപിഴച്ചുപോകും.
കുഞ്ഞാലിക്കുട്ടി സാഹിബ് ഈ സര്‍ക്കാരിനെതിരെയുളള എത്ര പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി, എത്ര പ്രതിഷേധങ്ങളില്‍ പങ്കെടുത്തു എന്ന് നിങ്ങള്‍ക്കറിയാമല്ലോ? ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതല്ലേ
നമുക്ക് വോട്ട് വേണം. അതിന് നമുക്ക് ആള്‍ക്കാരൊക്കെ വോട്ട് ചെയ്യണം. വോട്ട് ചെയ്യാന്‍ തയാറുളളവരെയൊക്കെ നമ്മള്‍ നേരില്‍ പോയി കാണണം. ബിജെപിക്കാര്‍ നമുക്ക്് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍ ആ ബിജെപിക്കാരെ പോയി കാണാന്‍ ഞാന്‍ തയാറാണ്.
ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ജയിലിലിട്ട് തീറ്റിപ്പോറ്റിയിട്ട് പാര്‍ട്ടിക്ക് ആവശ്യമുളളപ്പോള്‍ പുറത്തിറക്കി കുറ്റകൃത്യം ചെയ്യിപ്പിക്കാനാണ് പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് മറ്റാര്‍ക്കും കൊടുക്കാതെ നില്‍ക്കുന്നതെന്ന് കേരളത്തിന് ബോധ്യമായിട്ടുണ്ട്
വഖഫ് നിയമനം പി എസ് സിക്ക് വിട്ടത് തെറ്റായ തീരുമാനം ആണെന്ന് സര്‍ക്കാരിന് ബോധ്യമായി. എങ്കിലും അത് തിരുത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്ന് പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും വിമര്‍ശിക്കുന്നത്. ആ ആരോപണത്തില്‍ പോലും ആത്മാര്‍ത്ഥ ഇല്ലായെന്നതാണ് സത്യം.
ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാര്‍ മുസ്ലീങ്ങളാണ് എന്ന പ്രചാരണം നടത്തിയവരാരും ഇതുവരെ ഖേദ പ്രകടനം നടത്തിയതായി അറിവില്ല എന്നും പി എം എ സലാം ട്വിറ്ററില്‍ കുറിച്ചു.
സഖാവ് ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗെന്ന്' സലാം പറഞ്ഞു.
തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളിലുണ്ടായ പ്രവർത്തക രോഷത്തിനു പിന്നാലെയാണ് ഇപ്പോൾ ഭാരവാഹി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുന്നത്